Thursday, August 30, 2012

ഡിസംബര്‍ ആറ്



ഡിസംബര്‍ ആറ്
ശപിക്കപ്പെട്ട ഡിസംബര്‍ ആറ്
ഫൈസാബാദിന്റെ കണ്ണും
കരളും കലക്കിയ ഡിസംബര്‍ ആറ്
ഈ നാളിലാണ്
കാവിയുടുത്ത
ചെഞ്ചായപ്പൊട്ട് തൊട്ട
ആര്‍ഷ കശ്മലന്മാര്‍
ബാബരി പള്ളി തല്ലിത്തകര്‍ത്തത്
അന്നാണ് രാമ സൈന്യം
ബാബരിയുടെ മണ്ണില്‍
സവര്‍ണ്ണക്കോട്ട പണിതത്

ഡിസംബര്‍ ആറ്
ശപിക്കപ്പെട്ട ഡിസംബര്‍ ആറ്
മീര്‍ബാഖീ,
ഞങ്ങള്‍ പൊള്ളുന്ന വേദനയോടെ
അറിയുന്നു,
താങ്കളുടെ ആത്മാവ് കരയുകയാണെന്ന്
മ്ലേച്ഛന്റെ നാവരിഞ്ഞും
അധ:കൃതന്റെ ചെവിയില്‍
തിളച്ച ഈയമൊഴിച്ചും
അവരുടെ സ്ത്രീകളെ
ദേവദാസികളാക്കിയും
'ബ്രാഹ്മണ്യം' നാടുവാണ
'തമോയുഗ'ത്തില്‍
പീഡിതരുടെ കര്‍ണപുടങ്ങളില്‍
ശാന്തിയുടെ ബാങ്കൊലികള്‍ കേള്‍പ്പിച്ച
അങ്ങയുടെ പ്രിയപ്പെട്ട
ബാബരിയുടെ മിനാരങ്ങള്‍
ആര്യ കശ്മലന്മാര്‍
തല്ലിത്തകര്‍ത്തത് അന്നാണ്

വിശ്വാസീ,
നാനൂറ് സംവത്സരങ്ങള്‍
നിന്റെ സുജൂദിന്
പരിശുദ്ധ സ്ഥാനമായി നിന്ന
പള്ളി തകര്‍ത്തിട്ട് രണ്ടു പതിറ്റാണ്ട് പിന്നിട്ടു.
വിശ്വാസീ,
കാവിപ്പടയുടെ ദുര്‍മോഹങ്ങള്‍
ഇനിയുമവസാനിക്കുന്നില്ല
കേള്‍ക്കുന്നില്ലേ
സംഘപരിവാറിന്റെ അടട്ടഹാസം
'കാശി മധുര ബാക്കി ഹൈ'

വിശ്വാസീ,
മുന്നോട്ട് വരിക
ഹംസയുടെ ധൈര്യവും
അലിയുടെ ദാര്‍ഢ്യവും
ഹുസൈന്റെ മന:ശക്തിയും
നേടി,
മുന്നോട്ട് വരിക
ബാബരി നമ്മുടെ തന്നെ കൈകളാല്‍
പണിതുയര്‍ത്തുവാന്‍
മുന്നോട്ട് വരിക.
ശക്തമായ മനസ്സുമായ്
കരുത്തുള്ള ശരീരവുമായ്
മുന്നോട്ടു വരിക

ഡിസംബര്‍ ആറ്
ശപിക്കപ്പെട്ട ഡിസംബര്‍ ആറ്
നരസിംഹങ്ങളേ,
ഞങ്ങള്‍ എന്നും മനസ്സില്‍ കരുതിയിരിക്കും
ഇത് ഞങ്ങളുടെ മനസ്സില്‍
എന്നുമെന്നും വേദനിക്കുന്നൊരോര്‍മയായിരിക്കും.
മക്കള്‍ക്കുള്ള വസിയത്തുകളില്‍
ഞങ്ങളുടെ ചങ്കിലെ ചോരമുക്കി
ഈ ആര്യകോപ്രായങ്ങള്‍ക്ക്
പകരം വീട്ടാന്‍ ഞങ്ങള്‍
എഴുതിവെക്കും
ഡല്‍ഹിയുടെ വാതായനങ്ങള്‍
നിങ്ങള്‍ക്കു വേണ്ടി തുറക്കാത്ത
നല്ല നാളുകളുടെ സൃഷ്ടിപ്പില്‍
പങ്കുചേരാന്‍
ഞങ്ങളുടെ സോദരിമാരുടെ മാനം കവര്‍ന്ന
സഹോദരന്മാരെ തുറങ്കിലടച്ച് ഭേദ്യം ചെയ്ത
ഞങ്ങളുടെ പള്ളി തകര്‍ത്ത
ആ മണ്ണില്‍ സവര്‍ണക്കോട്ട
പണി തീര്‍ത്ത
നിങ്ങളുടെ, പിടലികളില്‍
ആഞ്ഞു ചവിട്ടാന്‍
മക്കള്‍ക്കുള്ള വസിയത്തുകളില്‍
ഞങ്ങള്‍
ഹൃദ്‌രക്തം കൊണ്ടെഴുതിവെക്കും
ആ നാള്‍ വരികതന്നെ ചെയ്യും
മര്‍ദിതന്‍ നീതിയുടെ പല്ലക്കിലേറി
ആഗതമാവുന്ന
നല്ലൊരുനാള്‍ വരികതന്നെ ചെയ്യും.
ഡിസംബര്‍ ആറ്
ശപിക്കപ്പെട്ട ഡിസംബര്‍ ആറ്.